Saturday, October 29, 2016

തോമായുടെ നമ്പൂതിരി ഹിപ്‌നോട്ടിസം സത്യം

തോമായുടെ നമ്പൂതിരി ഹിപ്‌നോട്ടിസം, കടമറ്റത്തു പൗലോസിന്റെ യക്ഷി മെസ്മറിസം, അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ അയ്യപ്പ സോഷ്യലിസം: പ്രാചീന ഗ്രീക്ക്, റോമന്‍, ട്യൂട്ടോണിക്, ബാബിലോണിയന്‍ മതങ്ങളെ മൂക്കില്‍ പഞ്ഞിവച്ചു കിടത്തിയ കുരിശുമ്മൂട്ടില്‍ കുടുംബക്കാര്‍ പ്രയോഗിച്ച ഇന്ത്യന്‍ സുവിശേഷ കട്ടപ്പാരകളാണ് ഇവ മൂന്നും.

പുളിങ്കുരു പെറുക്കുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിക്കുന്നതെന്നു വീരവാദം മുഴക്കിയിരുന്ന സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് ജന്മിമാര്‍ പോലും കര്‍ക്കടക പാരായണം നടത്തി പാപമോക്ഷത്തിനായി ഇരക്കുന്ന ഇക്കാലത്തും വെളുത്തച്ചന്റെ ഓലപ്പടക്കവുമായി ഹിന്ദുക്കളെ കുപ്പിയിലിറക്കാമെന്ന് ചിലര്‍ വികാരം കൊള്ളുമ്പോള്‍ നൂറു വര്‍ഷം മുമ്പ് കുരിശുവീണു ചത്ത പാവം ഹിന്ദുക്കളെപ്പറ്റി ഖേദിക്കാനുണ്ടോ? ക്രിസ്ത്യന്‍ചതി അന്നുമിന്നും ഒന്നുതന്നെ. അന്ന് അമ്പലം സമൂലം പിഴുതു കളഞ്ഞ് അവിടെ പള്ളി വച്ചു പിടിപ്പിക്കുന്ന ഒട്ടുമാവ് കൃഷിയായിരുന്നെങ്കില്‍ ഇന്ന് നയത്തില്‍ കുരിശ് ചുമപ്പിക്കുന്നു എന്നേയുള്ളൂ.

കോട്ടയത്ത് തിരുനക്കര തേവരെ കോഴിക്കു ചികയാന്‍ പാകത്തിന് ‘ഠ’ വട്ടത്തില്‍ ഒതുക്കിയ ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, ഹെന്റി ബേക്കര്‍ ടീം തന്നെയാണ് തിരുവല്ലയില്‍ തിരുവല്ലഭനിട്ടു പണിതതും. ബെയ്‌ലി 1817ലും ബേക്കര്‍ 1819ലും ആണ് കോട്ടയത്ത് എത്തുന്നത്. ആദ്യമെത്തിയ ബെയ്‌ലി കോട്ടയത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി പഠിച്ചശേഷം ഉപദേശം കൊടുത്തതനുസരിച്ചാണ് കുന്നിന്‍മുകളില്‍ ബേക്കര്‍ ബംഗ്ലാവും പള്ളിയും പണിയുന്നത്.

ബൈബിള്‍ തര്‍ജ്ജമയ്ക്ക് സഹായം തേടി ഹൈന്ദവപണ്ഡിതരെ കാണാന്‍ രാവിലെ ഇറങ്ങുന്ന ബെയ്‌ലി കോട്ടയത്തും ചെങ്ങന്നൂരിലും തിരുവല്ലയിലും മാവേലിക്കരയിലുമൊക്കെ നാഥനില്ലാതെ കിടക്കുന്ന ക്ഷേത്രഭൂമികളെ പറ്റിയുള്ള വിവരങ്ങള്‍ സൂത്രത്തില്‍ മനസ്സിലാക്കി ബേക്കറെയും ജോസഫ് ഫെന്നിനെയും അറിയിക്കും. പിന്നീട് മണ്‍റോയുടെ സഹായത്തോടെ അത് തട്ടിയെടുക്കും. അങ്ങനെയാണ് തിരുനക്കര തേവരേക്കാളും, തിരുവല്ലയില്‍ തിരുവല്ലഭനുള്ളതിനേക്കാളും കൂടുതല്‍ ഭൂമി ഇന്ന് െ്രെകസ്തസഭകളുടെ കൈവശം വന്നുചേര്‍ന്നത്.തിരുവല്ലയില്‍ മിണ്ടാപ്പൂച്ചകളായി ജീവിച്ച മലയാള നസ്രാണികള്‍ ഹിന്ദുക്കളുടെ കലമുടയ്ക്കാന്‍ തുടങ്ങിയതും ബെയ്‌ലിയും ടീമും കൊടുത്ത മസില്‍ പവറിന്റെ പിന്‍ബലത്തിലാണ്; അല്ലാതെ 1815 മുതല്‍ 1836 വരെ മാവേലിക്കരയിലും തിരുവല്ലയിലും എക്യൂമെനിക്കല്‍ കൂടി ഇരുകൂട്ടരും തല പുകച്ചുകൊണ്ടിരുന്നത് തിരുവല്ലഭനു തിരി കത്തിക്കുന്ന കാര്യമൊന്നുമല്ലല്ലോ.

മലയാള നസ്രാണികളെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില ചരിത്രവസ്തുതകളുണ്ട്. 1728-1765 ല്‍ കേരളീയ നസ്രാണി സമൂഹത്തെ നയിച്ച അഞ്ചാം മാര്‍ത്തോമ്മായുടെ ജീവചരിത്രം പഴയ ക്രൈസ്തവര്‍ എഴുതിവച്ചിരിക്കുന്നത് മനസ്സിലാക്കിയാല്‍ പരുമലയില്‍ ക്രിസ്ത്യാനികള്‍ എങ്ങനെ ഉണ്ടായെന്നും, ഇന്നീ കാണിക്കുന്ന അമ്പലമണിയും മുത്തുക്കുടയുമൊക്കെ അവര്‍ക്ക് എന്നുതൊട്ട് ഉണ്ടായതാണെന്നും നിഷ്പ്രയാസം പിടികിട്ടും. അതിലൊരു ഭാഗം ഇതാ:
മാര്‍ത്തോമ്മാ നാലാമന്‍ അഞ്ചാം മാര്‍ത്തോമ്മായായി തന്റെ അനന്തരവനെ വാഴിച്ചത് അന്ത്യോക്യന്‍ പാതിരിമാര്‍ അംഗീകരിച്ചില്ല. തന്മൂലം കേരള നസ്രാണികള്‍ വടക്കും തെക്കുമായി രണ്ട് ചേരികളാവുകയും, ഒരു കൂട്ടര്‍ അന്ത്യോക്യയില്‍നിന്ന് ക്ഷണിച്ചു വരുത്തിയ മാര്‍ ഇവാനിയോസ് (തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന ചങ്ങനാശ്ശേരിക്കാരന്‍ പി. ടി. ഗീവര്‍ഗ്ഗീസ് എന്ന മാര്‍ ഇവാനിയോസല്ല) എന്ന വിദേശി സ്വയം മെത്രാനായി അവരോധിക്കുകയും ചെയ്തു. ഇരുമെത്രാന്മാരും തമ്മിലുള്ള അങ്കം മുറുകിയപ്പോള്‍ അഞ്ചാം മാര്‍ത്തോമ്മാ ഒത്തുതീര്‍പ്പിനായി കുറേ വിദേശ പാതിരിമാരെ ഡച്ചുകാരുടെ കപ്പലില്‍ കൊച്ചിയിലേക്കു വിളിച്ചു വരുത്തി; എന്നാല്‍ അവരുടെ യാത്രപ്പടിയും ചെലവും കൊടുക്കാന്‍ മാര്‍ത്തോമ്മായുടെ കൈയില്‍ കാശില്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ പിടികൂടാന്‍ ഡച്ചുകാര്‍ കൊച്ചി രാജാവിന്റെ അനുമതി വാങ്ങി മാര്‍ത്തോമ്മാ താമസിക്കുന്ന കോതമംഗലത്തേക്ക് പുറപ്പെട്ടു.

സംഗതി മണത്തറിഞ്ഞ മാര്‍ത്തോമ്മാ രഹസ്യമായി തിരുവിതാംകൂറിലേക്കു കടന്നു പരുമലയ്ക്കു സമീപം നിരണത്ത് അഭയം തേടി. പിന്തുടര്‍ന്നു വന്ന ഡച്ചുകാര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ അദ്ദേഹത്തെ മാവേലിക്കരയിലെ പുത്തന്‍കാവില്‍നിന്ന് പിടികൂടി കൊച്ചിയിലെ ഡച്ചുകോട്ടയിലെ തുറുങ്കിലടച്ചു. പിന്നീട് മാര്‍ത്തോമ്മായുടെ അപേക്ഷപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ധര്‍മ്മരാജാ വിഷയത്തില്‍ ഇടപെട്ടു. യാത്രച്ചെലവിന്റെ പകുതി തുക വിദേശ മെത്രാന്മാരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ധര്‍മ്മരാജാ ഇടപെട്ടതുമൂലം 1763 ല്‍ ജയില്‍മോചിതനായ അഞ്ചാം മാര്‍ത്തോമ്മാ തിരികെ കോതമംഗലത്തിനു പോകാന്‍ ധൈര്യമില്ലാത്തതുമൂലം ശിഷ്ടകാലം നിരണത്താണ് കഴിച്ചു കൂട്ടിയത്; പക്ഷേ വിരുന്നുകാരന്‍ വീട്ടുകാരനായെന്നു പറഞ്ഞപോലെ ഈ സംഭവത്തിനുശേഷം മാര്‍ത്തോമ്മായും അനുയായികളും പയ്യെപ്പയ്യെ നിരണത്തും പരുമലയിലുമെല്ലാം പിടിമുറുക്കി.

ശ്രദ്ധിക്കുക: കപ്പല്‍ക്കൂലി കൊടുക്കാന്‍ കാശില്ലാത്തതുമൂലം പരുമല നിരണത്തേക്കു രക്ഷപ്പെടുകയും, പിന്നീട് ധര്‍മ്മരാജാവിന്റെ കാരുണ്യം കൊണ്ടു മാത്രം വിലങ്ങ് അഴിക്കപ്പെടുകയും ചെയ്ത മാര്‍ത്തോമ്മാ അഞ്ചാമന്റെ അജഗണങ്ങളാണ് മണ്‍റോയുടെ പിന്‍ബലം കിട്ടിയപ്പോള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ തട്ടിയെടുത്ത് അവിടെ പള്ളിയും പള്ളിക്കൂടങ്ങളും കെട്ടിയശേഷം യെരുശലേമില്‍നിന്നു കിട്ടിയതെന്ന മട്ടില്‍ വീരസ്യം കൊണ്ടതും, സ്ലീവാദാസ സമൂഹമുണ്ടാക്കി പുലയന്റെയും പറയന്റെയും ഈഴവന്റെയും ധീവരന്റെയും ഹൈന്ദവ പാരമ്പര്യം ഇല്ലാതാക്കാനും നടന്നത്.

കുട്ടനാട്ടില്‍ ക്രിസ്തുമതം പ്രചരിച്ചതും ഇക്കൂട്ടത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്പലപ്പുഴ ആക്രമണത്തിന് അധികം മുമ്പല്ലാതെ പുളിങ്കുന്നിലായിരുന്നു ഏതാനും കുടുംബങ്ങളടങ്ങിയ ആദ്യ ക്രിസ്ത്യന്‍ സംഘം കുടിയേറിയതെന്നും അവര്‍ തെക്കന്‍ തിരുവിതാംകൂറുകാര്‍ ആയിരുന്നെന്നുമാണ് പറയപ്പെടുന്നത്. തുടക്കത്തില്‍ ഈഴവരുടെയും പുലയരുടെയും സഹായത്തോടെ ജീവിതം കെട്ടിപ്പടുത്തു തുടങ്ങിയ ക്രൈസ്തവര്‍ പിന്നീട് അവിടുത്തെ സമ്പന്ന വിഭാഗങ്ങളായ നമ്പൂതിരി, നായര്‍ ജാതിക്കാരുടെ സേവകരും ജോലിക്കാരുമായി മാറി. അവരുടെ പ്രീതി നേടി അമ്പലപ്പുഴ ക്ഷേത്രമണ്ണിലെ ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന് തുടങ്ങി കുട്ടനാട്ടിലുടനീളം പള്ളികള്‍ കെട്ടിപ്പൊക്കി.

ബ്രിട്ടീഷ് വരവും നന്നായി മുതലെടുത്തു. പാറേമ്മാക്കല്‍ കത്തനാരുടെ മരണശേഷം1799ല്‍ സീറോ മലബാര്‍ സഭയിലുണ്ടായ പിളര്‍പ്പില്‍ ഒരു വിഭാഗം ചങ്ങനാശ്ശേരി ആസ്ഥാനമാക്കി മാര്‍ ഏബ്രഹാം പണ്ടാരിയെ മെത്രാനായി തിരഞ്ഞെടുത്തിരുന്നു. അവിട്ടം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ ഭണ്ഡാരം വെളുപ്പിച്ച തച്ചില്‍ മാത്തുത്തരകനായിരുന്നു ഈ ഗ്രൂപ്പിന്റെ ലീഡര്‍. അന്നത്തെ റസിഡന്റെ് മെക്കാളെയുമായി തരകനുണ്ടായിരുന്ന അടുപ്പം ചങ്ങനാശ്ശേരിയിലും കുട്ടനാട്ടിലും ഒരുപോലെ ക്രിസ്തുമതം വളര്‍ത്താനും നായരെയും നമ്പൂതിരിയെയും പിന്തള്ളി മുന്നിലെത്താനും ക്രൈസ്തവരെ സഹായിച്ചു; എന്നിട്ടോ? റാണി സേതു പാര്‍വതീബായി ഉത്തരവ് ഇടുന്നതുവരെ പാടത്തിറങ്ങാന്‍ പുലയന്റെയും, മീന്‍ പിടിക്കാന്‍ ധീവരന്റെയും, ഒരു കോപ്പ കള്ള് മോന്താന്‍ ഈഴവന്റെയും, കൂര കുത്താന്‍ മൂത്താശാരിയുടെയും കരുണയ്ക്ക് കാത്തുനിന്ന ക്രൈസ്തവര്‍ ചെമ്പകശ്ശേരി ദേവനാരായണന് ഉള്ളതിനേക്കാള്‍ കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ പണിത് കുരിശു തറച്ച് നീറ്റിലിറക്കി; ബോട്ടു ജെട്ടികളും കായലോരങ്ങളും പള്ളിയും കുരിശടികളും കൊണ്ടു നിറച്ചു; കുട്ടനാട്ടിലെ അധഃസ്ഥിത ഹൈന്ദവ ജനതയെ ഭീഷണിപ്പെടുത്തി മതംമാറ്റി. പുലയനെ വിതയ്ക്കാനും ഈഴവനെ ഉഴാനും ബലമായി നിയോഗിച്ചശേഷം നിലത്ത് കുഴികുത്തി ഇലയിട്ട് അതില്‍ വറ്റില്ലാത്ത കഞ്ഞി ഒഴിച്ചു കൊടുത്ത് ആ പാവങ്ങളെ പീഡിപ്പിച്ചു പുത്തന്‍ ക്രൈസ്തവതമ്പ്രാക്കന്മാര്‍. വന്ന വഴി മറന്ന് ‘ഞങ്ങള്‍ക്കു രണ്ടു കുടി ചോവനും നാലു കുടി പുലയനും ഉണ്ടായിരുന്നു’ എന്നു ഞെളിയുന്ന എത്രയോ ക്രിസ്ത്യാനികളുണ്ട് ഇന്നും കുട്ടനാട്ടിലും തിരുവല്ലയിലും.

തോമാക്കഥയും കത്തനാര്‍ കഥയുമൊക്കെ ചമയ്ക്കപ്പെട്ടത് ഹൈന്ദവ ദൈവങ്ങളെയും ഹിന്ദു പുരോഹിതരേയും ഒതുക്കാന്‍വേണ്ടി തന്നെയായിരുന്നു. ആകാശത്തേക്ക് എറിഞ്ഞ വെള്ളം മുകളില്‍ത്തന്നെ നിര്‍ത്തി തോമാ, നമ്പൂതിരിമാരെ തോല്‍പിച്ചെന്നാണ് ഒരു കഥയെങ്കില്‍, ഭദ്രകാളി മറ്റപ്പള്ളി നമ്പുതിരിപ്പാടിന്റെ അന്തര്‍ജനങ്ങളെ കത്തനാര്‍ വിവസ്ത്രരാക്കി ഓടിച്ചതാണ് അടുത്ത കഥ. ഇതൊക്കെ കേട്ടാലേ അറിയില്ലേ നമ്പൂതിരിമാര്‍ക്കിട്ട് പണിയാന്‍ ഉണ്ടാക്കിയ ഫ്രോഡ് കഥകളാണെന്ന്. നമ്പൂതിരിമാര്‍ മാത്രമല്ല തങ്ങളും യക്ഷിയെ പിടിക്കുമെന്നു കാണിച്ച് നാട്ടാരെ വിരട്ടാന്‍ യക്ഷിക്കഥയും ചമച്ചു.

കടമറ്റത്ത് കത്തനാരുടെ തട്ടിപ്പ് മനസ്സിലാക്കിയതു കൊണ്ടു തന്നെയായിരിക്കാം കവി ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനും സാഹിത്യകാരനുമായ പി. വി. തമ്പി ‘പള്ളിവേട്ട’ എന്ന മാന്ത്രികനോവല്‍ എഴുതിയത്. ഇനി വേണമെങ്കില്‍ ഒരു രഹസ്യം കൂടി പറയാം: ടി.എന്‍ ഗോപിനാഥന്‍ നായരുടെ ‘തീര്‍ത്ഥയാത്ര’ എന്നൊരു ഗ്രന്ഥമുണ്ട്. അതിലെ കുണ്ടറ എന്ന അധ്യായത്തില്‍ വരള്‍ച്ചകൊണ്ടു പൊരിഞ്ഞ കുണ്ടറയില്‍ പരുമല തിരുമേനി ഊക്കന്‍ മന്ത്രകര്‍മ്മങ്ങള്‍ നടത്തി മഴ പെയ്യിച്ചതായി പഴമക്കാര്‍ പറഞ്ഞുവെന്ന് ടി. എന്‍ എഴുതിയിട്ടുണ്ട്; പക്ഷേ ക്രൈസ്തവര്‍ നടത്തിയെന്നു പറയുന്ന ഇത്തരം അദ്ഭുതകഥകളൊക്കെ ടി.എന്നും, കൊട്ടാരത്തില്‍ ശങ്കുണ്ണിയും, മധു തൃപ്പെരുന്തുറയും പോലുള്ള ഹിന്ദുക്കള്‍ എഴുതുമ്പോഴാണ് അതില്‍ പന്തികേട് തോന്നുന്നത്; അല്ലെങ്കില്‍പ്പിന്നെ ചാവറയച്ചന്‍, കത്തനാര്‍ സീരിയലുകള്‍ മനോരമയിലോ ശാലോം ടിവിയിലോ വരാതെ ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സിലും മാത്രം വരുന്നതെന്ത്?

പരുമലപ്പള്ളിയുടെ ഉദ്ഭവം കൂടി പറഞ്ഞുകൊണ്ട് പിന്‍വാങ്ങിയേക്കാം. സ്ലീവാദാസ സമൂഹം സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത കാലമായിരുന്നതിനാല്‍ നാമമാത്ര െ്രെകസ്തവര്‍ വന്നുപോകുന്ന ഒരു വീടിന്റെ ഒറ്റമുറി ചായ്പ് ആയിരുന്നു ആദ്യത്തെ പള്ളി. പിന്നീട് ഗ്രിഗോറിയോസ് മെത്രാന്‍ (പരുമല തിരുമേനി) വന്നശേഷം പുലിക്കോട്ടില്‍ ദീവന്നാസ്യോസ് മെത്രാന്റെ കാര്‍മ്മികത്വത്തില്‍ 1895ല്‍ പണിത് കൂദാശ നടത്തിയതാണ് ഇന്നത്തെ പരുമലപ്പള്ളി.

കടപ്പാട്  ജന്മഭൂമി:

എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും.

(ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെ കുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ).

പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും  വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....?
//
മഹാസങ്കൽപ്പം

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം .....................

സങ്കല്പത്തിലെ കാലഗണന

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

ദേശവർണ്ണന

പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ

ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു.

ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.

കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
;ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള

(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).

ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള
ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള
വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള
അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള
കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള
മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള
അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)
അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)
മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)
പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)
ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)
വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)
നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയുസുള്ള അചിന്ത്യവും അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്രവും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

എല്ലാവർക്കും നന്മവരട്ടെ!

(ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ )

Sunday, July 3, 2016

Reality Of Hinduism and Islam

Our Muslims Brothers & Sisters are not happy. I actually feel very sad for this as a human being.

They’re not happy in Gaza
They're not happy in Egypt
They're not happy in Libya
They're not happy in Morocco
They're not happy in Iran
They're not happy in Iraq
They're not happy in Yemen
They're not happy in Afghanistan
They're not happy in Pakistan
They're not happy in Syria
They're not happy in Lebanon
*************************************
Lets Find The reason Why..
So, where are they happy?
They're happy in Australia
They're happy in England
They're happy in France
They're happy in Italy
They're happy in Germany
They're happy in Sweden
They're happy in the USA & Canada
They're happy in INDIA

They're happy in almost every country that is not
Islamic! And who do they blame?
Not Islam..
Not their leadership..
Not themselves..

THEY BLAME THE COUNTRIES THEY ARE HAPPY IN!!

And they want to change the countries they're happy in, to be like the countries they came from where they were unhappy.
**********************************
Buddhists living with Hindus = No Problem
Hindus living with Christians = No Problem
Christians living with Shintos = No Problem
Shintos living with Confucians = No Problem
Confusians living with Bahai's = No Problem
Bahai's living with Jews = No Problem
Jews living with Atheists = No Problem
Atheists living with Buddhists = No Problem
Buddhists living with Sikhs = No Problem
Sikhs living with Hindus = No Problem
Hindus living with Bahai's = No Problem
Bahai's living with Christians = No Problem
Christians living with Jews = No Problem
Jews living with Buddhists = No Problem
Buddhists living with Shintos = No Problem
Shintos living with Atheists = No Problem
Atheists living with Confucians = No Problem
Confusians living with Hindus = No Problem

Now..

Muslims living with Hindus = Problem
Muslims living with Buddhists = Problem
Muslims living with Christians = Problem
Muslims living with Jews = Problem
Muslims living with Sikhs = Problem
Muslims living with Bahai's = Problem
Muslims living with Shintos = Problem
Muslims living with Atheists = Problem

MUSLIMS LIVING WITH MUSLIMS = BIG
PROBLEM !

Mind You ! :

Worth thinking upon...A  very dear muslim friend of mine has sent me this!!!!!!!
Until today no one has told you the truth that ????

There are 3 lakh mosques in India.

No other country in the world has these many mosques.

There are only 24 Churches in Washington.

71 Churches in London.

There are 68 Churches in the city of Milan in Italy.

While in Delhi alone there are 271 churches.

And you call a Hindu communal.

Further I have not come across an Indian Muslim opposing ISIS.

But we have millions of Hindus who are opposing views of RSS.

I have not seen any Muslim holding party on Holi or Diwali festivals for Hindus, but have seen Hindus holding iftar for Muslims during Ramadan.

I saw Indian flags being burnt in Kashmir by Indian Muslims.

But never saw an Indian Muslim burning a Pakistan flag.

I have seen Hindus wearing topis and visiting Mazars.

But I have neither seen nor heard an Indian Muslim applying tilak on his forehead and visiting temples.

This is called Hindu tolerance and respect for other religious community.

It's my humble request to share this message with your friends & near and dear.

Tuesday, March 15, 2016

ഹൈന്ദവപുരാണങ്ങൾ

ഹൈന്ദവപുരാണങ്ങൾ
ഒരു ഹിന്ദുവിന് ക്രിസ്ത്യന്‍ മത വിശ്വാസത്തിന്ടെയോ ഇസ്ലാം മത വിശ്വാസത്തിന്ടെയോ അടിസ്ഥാനഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാനറിയാം ബൈബിള്‍ എന്നും ഖുറാന്‍ എന്നും....എന്നാല്‍ ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനമെന്തെന്നു ചോദിച്ചാല്‍ അറിയില്ല്യ!!!
ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് "വേദങ്ങൾ".
ഭാരതീയസംസ്ക്കാരത്തിന്റെ മൂലശ്രോതസ്സ് ചതുര്‍വേദങ്ങളാണ്-- ഋക്, യജുസ്, സാമം & അഥര്‍വ്വം.
പുരാണങ്ങളെ പഞ്ചമവേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.
പുരാണം എന്നാൽ പുരാതന കാലം മുതൽ നിലനിൽക്കുന്നത് എന്നാണർത്ഥം.
പുരാണങ്ങളുടെ കാലവും കർത്താവും ഇന്നും തർക്കവിഷയമാണ്‌.
പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് വ്യാസദേവനാനെന്നു നമ്മള്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്ടെ യഥാര്‍ത്ഥ നാമം കൃഷ്ണന്‍ എന്നത്രേ....
പിന്നെ എങ്ങനെ "കൃഷ്ണദ്വൈപായനൻ" ആയി? (കൃഷ്ണ+ദ്വൈപായന- കൃഷ്ണ നിറമെന്നാല്‍ കറുത്ത നിറം.ദ്വൈപായനൻ എന്നാല്‍ ദ്വീപില്‍ ജനിച്ചവന്‍. നിറത്തില്‍ കറുത്ത ആളായതിനാലും ജനനം ദ്വീപിലായിരുന്നതിനാലും പേര് "കൃഷ്ണദ്വൈപായനൻ" എന്നായി )
വേദങ്ങളെ വിഭജിച്ചു എന്നതിനാല്‍ നമുക്കിടയില്‍ കൃഷ്ണന്‍ അഥവാ കൃഷ്ണദ്വൈപായനൻ "വേദവ്യാസൻ" എന്നറിയപ്പെടുന്നു.
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും നമ്മെപ്പോലുള്ള സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥകള്‍ പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ.
വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് പണ്ടു കാലം മുതലേ അനുവദനീയവുമായിരുന്നു.
ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് തന്നെ വേദങ്ങളെക്കാള്‍ ജിജ്ഞാസുക്കളായ സാധാരണക്കാരിലേക്ക് പുരാണങ്ങൾ ഇറങ്ങിച്ചെന്നു.
അഷ്ടാദശപുരാണങ്ങൾ.
പുരാണങ്ങൾ പതിനെട്ടെണ്ണം ഉണ്ട് .
അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .
1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം
( ഏതാണ്ട് ഇത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്നാണ്‌.)